പാലക്കാടായിരുന്നു എൻ്റെ പ്രൈമറി സ്കൂൾ വിദ്യാഭ്യാസത്തിന്റെ മൂന്ന് വർഷങ്ങൾ- ചെറിയ മിഷൻ സ്കൂൾ എന്നറിയപ്പെട്ടിരുന്ന റോബിൻസൺ റോഡിൽ സ്ഥിതിചെയ്യുന്ന വളരെ പഴക്കം ചെന്ന ഓടുമേഞ്ഞ മൂന്നു ചെറിയ കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അവിടന്നാണ് സ്നേഹത്തിന്റെ ആദ്യ പുസ്‌തകം എൻ്റെ കയ്യിലേക്ക് എത്തപ്പെട്ടത്. അതിനു ജീവിതത്തിൽ എന്നും കടപ്പെട്ടിരിക്കുന്നത് എൻ്റെ ക്ലാസ് ടീച്ചർ ആയിരുന്ന ബെന്നി സാറിനോടും .
മൂന്നാം ക്ലാസ്സിൽ ബെന്നി സാർ എനിക്ക് തന്ന ഒരു പുസ്‌തകം - . ഇന്നുവരെ എനിക്കുകിട്ടിയ എന്തിനെക്കാളും പ്രാധാന്യത്തോടെയും സ്നേഹത്തോടെയും ആഴ്ന്നു ചിന്തിച്ചാൽ ഒരല്പം നെഞ്ചിടിപ്പോടെയും എന്റെ ഹൃദയത്തിൽ ഞാൻ അത് ഇന്നും ചില്ലിട്ടു വെച്ചിട്ടുണ്ട്. സ്നേഹത്തിന്റെ മൊട്ടുസൂചികൾ അന്നും ഇന്നും എൻ്റെ ഹൃദയത്തിലെ അറകളിലേക്കു കുത്തിയിറക്കുന്ന അച്ഛനേയും അമ്മയേയും ഇതിലെ കഥാപാത്രങ്ങളുമായി വേറിട്ട് കാണാൻ എനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
വർഷത്തിൽ ഒരു രണ്ടു തവണയെങ്കിലും ഈ ബുക്ക് ഞാൻ വായിക്കും , അറിയാതെ കണ്ണുകൾ നിറയും.അത്രക്ക് ബന്ധവും സമാനതകളും ഉണ്ട് ഗോപിയുടെ ( ബുക്കിലെ കഥാപാത്രം ) രക്ഷകർത്താക്കൾക്ക് എൻ്റെ ജീവിതാനുഭവങ്ങളുമായി
ഒരുപക്ഷേ ജീവിത്തത്തിൽ എൻ്റെ
സ്നേഹത്തിന്റെ ഹരിശ്രീ കുറിക്കലിന് ഈ ബുക്ക് ഒരു കാരണവും നിമിത്തവും ആയിട്ടുണ്ടാവാം .
സ്കൂൾവിട്ടു വരുന്ന വഴിയിലെ തുണിക്കടയിൽ തൂക്കിയിട്ടിരിക്കുന്ന വിലകൂടിയ ടെർലിൻ ഷർട്ട് ഇടാൻ എന്നും കൊതിച്ച ഗോപിക്ക് അത് കൈയെത്താ ദൂരെ ആയിരുന്നു.
സ്കൂൾവിട്ടു വരുന്ന വഴിയിലെ തുണിക്കടയിൽ തൂക്കിയിട്ടിരിക്കുന്ന വിലകൂടിയ ടെർലിൻ ഷർട്ട് ഇടാൻ എന്നും കൊതിച്ച ഗോപിക്ക് അത് കൈയെത്താ ദൂരെ ആയിരുന്നു. ഫാക്ടറി തൊഴിലാളി ആയ അച്ഛന്റെ വരുമാനം ആ സ്വപ്നം എന്നും തല്ലിക്കെടുത്തിയിട്ടേ ഉള്ളു.
ഏതോ ദുർബല നിമിഷത്തിൽ ഗോപിയും കൂട്ടുകാരൻ മമ്മദും കൂടി കള്ളവണ്ടി കയറുന്നു. ( കള്ളവണ്ടി എന്ന് ഈ സാഹചര്യത്തിൽ പറയാമോ എന്നറിയില്ല. )
തനിക്കും ടിക്കറ്റ് എടുത്തു എന്ന് കരുതിയ ഗോപി, മമ്മദിനാൽ പറ്റിക്കപ്പെട്ട് റെയിൽവേ പോലീസിന്റെ പിടിയിൽ ആകുന്നു. വീട്ടിൽ നിന്നും വളരെ ദൂരെ പോലീസ് പിടിയിൽ ആയ ഗോപിയെ അച്ഛൻ പോലീസ് സ്റ്റേഷനിൽ നിന്നും രണ്ടു ദിവസം കഴിഞ്ഞു രാത്രി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്നു. വീട്ടിൽ എത്തിയാൽ ഉണ്ടാകാൻ പോകുന്ന വിഷയങ്ങളെ ഓർത്തു പേടിച്ചു വന്ന ഗോപി മുറിയിൽ കയറി ലൈറ്റ് ഇട്ട് നോക്കുമ്പോൾ തൻ്റെ മേശപ്പുറത്തു ഒരു പൊതി കാണുകയും അത് അഴിച്ചു നോക്കുമ്പോൾ കാണുന്നത് താൻ എന്നും മനസ്സിൽ ആഗ്രഹിച്ചു, സ്വപ്നം കണ്ടു നടന്ന വഴിയോരത്തെ കടയുടെ കണ്ണാടി കൂടിനുള്ളിൽ സ്ഥിരം കണ്ട് മനസ്സിൽ ഒതുക്കിവെച്ച ആ പച്ച ലക്കി സ്റ്റാർ ടെർലിൻ ഷർട്ടും.
ഈ മൂന്നാം ക്ലാസ്സിൽ എനിക്കും ഉണ്ടായ ഇതുപോലെ ഒരു അനുഭവം അറിഞ്ഞതു കൊണ്ടായിരിക്കാം ബെന്നിസാർ ഈ കഥ എന്റെ മനസ്സിനെ പിടിച്ചുലക്കട്ടെ എന്ന് കരുതി ഈ ബുക്ക് എവിടെന്നോ തപ്പിയെടുത്തു എനിക്ക് സമ്മാനിച്ചത്.
സ്കൂൾ വിട്ടു കൃത്യമായി നാലരക്ക് വീട്ടിൽ എത്തുന്ന ഞാൻ ഒരുദിവസം രണ്ടു കൂട്ടുകാരുമൊത്തു പാലക്കാടു കോട്ട കാണാൻ പോയി.
സ്കൂൾ വിട്ടു കൃത്യമായി നാലരക്ക് വീട്ടിൽ എത്തുന്ന ഞാൻ ഒരുദിവസം രണ്ടു കൂട്ടുകാരുമൊത്തു പാലക്കാടു കോട്ട കാണാൻ പോയി.
മൺ കുടുക്കയിൽ ശേഖരിച്ചുവെച്ച മുപ്പതു രൂപ സ്ലൈഡ് വെച്ച് തോണ്ടി എടുത്തു.അന്നുണ്ടായിരുന്ന NP യുടെ ബബിൾഗം കൊണ്ടു ഞാൻ നിക്കറിന്റ പോക്കറ്റ് നിറച്ചു. പകുതിയോളം നമ്മൾ തിന്നിട്ടു പാലക്കാടു കോട്ടയോടു ചേർന്നുകിടക്കുന്ന മുനിസിപ്പൽ പാർക്കിലെ ബെഞ്ചിന്റെ അടിയിൽ ചവച്ചരച്ച മിഠായികൾ ഒട്ടിച്ചു വെച്ചു.
ഇരുപത്തിഅഞ്ചു പൈസക്ക് കിട്ടുന്ന ബബിൾഗം അന്ന് എൻ്റെ വിലക്കപ്പെട്ട കനിതന്നെ ആയിരുന്നു. ഏതോ ഒരു കുട്ടിയുടെ തൊണ്ടയിൽ ഈ മിഠായി കുടുങ്ങി മരിച്ചു പോയ കഥ എപ്പോഴോ പറഞ്ഞു കേട്ടത് അച്ഛന്റെ മനസ്സിൽ കയറിയിട്ടുണ്ടായിരുന്നു
ഇരുപത്തിഅഞ്ചു പൈസക്ക് കിട്ടുന്ന ബബിൾഗം അന്ന് എൻ്റെ വിലക്കപ്പെട്ട കനിതന്നെ ആയിരുന്നു. ഏതോ ഒരു കുട്ടിയുടെ തൊണ്ടയിൽ ഈ മിഠായി കുടുങ്ങി മരിച്ചു പോയ കഥ എപ്പോഴോ പറഞ്ഞു കേട്ടത് അച്ഛന്റെ മനസ്സിൽ കയറിയിട്ടുണ്ടായിരുന്നു
ആറുമണി ആയിട്ടും എന്നെ കാണുന്നില്ല.
സ്കൂളിലും ബെന്നി സാറിന്റെ വീട്ടിലും ഒക്കെ അനേഷിച്ചു വിഷമിച്ചു വരുന്ന അച്ഛൻ വഴിയിൽ വെച്ച് ഞങ്ങളെ കണ്ടു.
ഓട്ടോയിൽ ഞങ്ങളെ പിടിച്ചു കയറ്റി ഓരോരുത്തരെയും വീട്ടിൽ എത്തിച്ചു അവസാനം ഞാൻ ബബ്ബിൾഗം നിറച്ച പോക്കറ്റുമായി ഇറങ്ങുമ്പോൾ എന്റെ മനസ്സിലും കിട്ടാൻ പോകുന്ന അടിയുടെ മാലപ്പടക്കം മിന്നി മായുന്നുണ്ടായിരുന്നു.
ഓട്ടോയിൽ ഞങ്ങളെ പിടിച്ചു കയറ്റി ഓരോരുത്തരെയും വീട്ടിൽ എത്തിച്ചു അവസാനം ഞാൻ ബബ്ബിൾഗം നിറച്ച പോക്കറ്റുമായി ഇറങ്ങുമ്പോൾ എന്റെ മനസ്സിലും കിട്ടാൻ പോകുന്ന അടിയുടെ മാലപ്പടക്കം മിന്നി മായുന്നുണ്ടായിരുന്നു.
വീട്ടിൽ എത്തി ലൈറ്റ് ഇട്ടു നോക്കുമ്പോൾ എന്റെ മേശപ്പുറത്തും പച്ച കടലാസ്സിൽ പൊതിഞ്ഞ ഞാൻ അന്ന് ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്ന ഒരു പിടി പാരിസ് മിഠായികൾ. കൂടാതെ ഞാൻ കട്ടെടുത്തു ഒഴിഞ്ഞ കുടുക്കയിലിടാൻ കുറെ വെള്ളി തുട്ടുകളും.
+
പത്തുപൈസക്കു രണ്ടെണ്ണം കിട്ടിയിരുന്ന ആ പ്യാരിസ് മിഠായിക്കൊപ്പം നിൽക്കാൻ ഞാൻ ഇന്നുവരെ കഴിച്ച ഒരു മധുരത്തിനും സാധിച്ചിട്ടില്ല.
ആ മിഠായി തൊലികൾ എന്റെ ജ്യോമെട്രി പെട്ടിയിൽ പാലക്കാടിന് വിട ചൊല്ലുന്നതുവരെ ഞാൻ സൂക്ഷിച്ചുവെച്ചു.
എനിക്ക് ഒരിക്കലും വിലക്കുവാങ്ങാൻ കഴിയാതെ ആ മിഠായി തൊലികൾക്കുവേണ്ടി ഞാൻ എന്നും കാത്തിരിക്കുന്നു.
TK
ആ മിഠായി തൊലികൾ എന്റെ ജ്യോമെട്രി പെട്ടിയിൽ പാലക്കാടിന് വിട ചൊല്ലുന്നതുവരെ ഞാൻ സൂക്ഷിച്ചുവെച്ചു.
എനിക്ക് ഒരിക്കലും വിലക്കുവാങ്ങാൻ കഴിയാതെ ആ മിഠായി തൊലികൾക്കുവേണ്ടി ഞാൻ എന്നും കാത്തിരിക്കുന്നു.
TK