Sunday, October 21, 2018

Meesakku thaazhe

മഴ തകർക്കുകയാണ്.
രാവിലെയുള്ള പതിവില്ലാത്ത ആരോഗ്യപരിപാലനം അന്യംനിന്നിട്ട് രണ്ടാഴ്ചയായി. കണ്ണാടിയിൽനോക്കി മൂക്കിനുതാഴെ വളരുന്ന രോമം കോതി ബ്രൂറ്റേഷ്യനായി.മീശ എന്നുപറഞ്ഞാൽ പ്രശ്നമായതുകൊണ്ടാ ..ക്ഷമിക്കണം.
ഭൂരിപക്ഷവർഗീയതയെ ജോക്കിക്കുള്ളിലാക്കി ഗേറ്റ് തുറന്നപ്പോൾ തറിയിൽ നൂർത്ത നാനാത്വത്തിൽ ഏകത്വവും ഉടുത്തു മുല്ലപ്പൂവും ചൂടി മിനിചേച്ചി എതിരെ.
മനസ്സ് മന്ത്രിച്ചു...ശകുനം നല്ലതല്ലാ..
വേശ്യയെ കണ്ടാൽ ഉത്തമം.
ഇതിപ്പോ ....
കഴിഞ്ഞ തവണ മിനിചേച്ചി ശകുനം വന്ന ദിവസമാ  ട്രാഫിക് SI ന്യൂനപക്ഷ വർഗീയത എടുത്തു വെളിയിലിട്ടു
'ഒതുക്കി നിർത്തെടാ നിന്റെ ...ണ്ടി ...
ആരുടെ അമ്മേടെ റാഫേൽ ഉടമ്പടിക്കടാ പോണത് എന്നും ചോദിച്ചത്'. അന്ന് 500 ന്റെ  നോട്ടുനിരോധനം കൊടുത്താ  ഊരി പോയത്. റെസിപ്റ്റ് തന്നപ്പോ കൂടെ  ഒരു ഉപദേശവും ,
നിനക്കുപോയി വല്ല അന്യന്റെ ഭാര്യയെ റേപ്പ് ചെയ്തൂടെടാ .. സ്വർഗ്ഗരാജ്യം നിനക്കുള്ളതാവില്ലേ എന്ന് .
ഞാൻ ....ണ്ടി  സ്റ്റാർട്ട് ചെയ്തു. വിഷണ്ണകഞ്ചുകനായി..

മിനിചേച്ചി അടുത്തെത്തി.
" എങ്ങോട്ടാ മിനിചേച്ചി രാവിലെ ? ലൈംഗികബന്ധം  വല്ലതും ...."
" ഓ  അല്ലടാ  , പൂജാരിയുടെ കൂടെ  ഒരു സംയുകത വാർത്താസമ്മേളനം , നീ വരുന്നോ ?"
"അയ്യോ ഇല്ലേ ....."
മഴയ്ക്ക് ശക്തികൂടി.
ഇടതുവശത്തു ഒരു ന്യൂനമർദ്ദം. ജോക്കി ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്തു. കക്ഷത്തിരുന്ന അവിശ്വാസപ്രമേയം നിവർത്തി നടന്നു. കുറെ ദൂരം ചെന്നപ്പോളേക്കും പോക്കറ്റിൽ കിടന്നു പീഡനവീരൻ കൂവുന്നു. എടുത്തു നോക്കിയപ്പോൾ ബേബിച്ചായൻ ആണ് അങ്ങേ തലക്കൽ.
"എടാ വൈകുന്നേരം ഒരു മതസൗഹാർദ്ദം  പൊട്ടിക്കുന്നുണ്ട് ..വേറേ കൊട്ടേഷൻ ഒന്നും വേണ്ട .. നേരെ ഇങ്ങുപോന്നോണം. അളിയൻ വന്നിട്ടുണ്ട് ഗൾഫിന്നു"..

"... ശകുനം കൊള്ളാല്ലോ!
അയ്യോ മിനിചേച്ചി  ഇനി  പിഴച്ചു വല്ല .......മനസ്സിൽ പൂത്തിരി കത്തി
സംയുകത വാർത്താ സമ്മേളനം ...
ഓ അടുത്ത ശകുനത്തിൽ ആവട്ടെ.

വൈകുന്നേരം പോകുന്നതിനു മുൻപും മീശ വീണ്ടും ഒതുക്കി. ഒതുക്കി ഒതുക്കി നാലു  രോമങ്ങളും പിഴുതുപോയി.  വലതു നിന്ന് ഒന്നും  ഇടതു നിന്ന് മൂന്നും .

എത്തുന്നതിനു മുൻപേ വിൻഡർ സെഷൻ ആരംഭിച്ച ബഹളം കേൾക്കാം...
മണി  അടിച്ചു ..
ബേബിച്ചായൻ ഇറങ്ങി വന്നു വാതിൽതുറന്നു കെട്ടിപ്പിടിച്ചു. ഉമ്മ തന്നു. ഒരു ചെറിയ സ്വവർഗ്ഗം ..
അകത്തു ഒരു സീറ്റ്... അതിൽ ഇരുത്തി.
നല്ല വർഗീയത വരട്ടി വെച്ചത് ഒരു വലിയ ചീനച്ചട്ടി , കൂടെ നല്ല മലയാളീ  ഞണ്ട്  കൊണ്ട് ഉണ്ടാക്കിയ കറീം ...
മതസൗഹാർദ്ദം  പകുതി കഴിഞ്ഞിട്ട് കുറച് നേരം ആയി.മതസൗഹാർദ്ദവും വർഗീയതയും കൂടി മാറി മാറി പരീക്ഷിച്ചു. ഇടയ്ക്കു ഞണ്ടും.
രണ്ടാമത്തെ മതസൗഹാർദവും  പൊട്ടി .

നുരയുന്ന പതയും കടിക്കുന്ന ഞണ്ടും തീർന്നു.

തിരികെ പോരാൻ എണീറ്റപ്പോളെക്കും ബേബിച്ചായന്റെ ഭാര്യ സന്തോഷത്തോടെ പറഞ്ഞു.

" എന്നതാ അച്ചായാ .. ഇങ്ങനെ ആയാൽ നാളെ തല പൊന്തത്തില്ല .
ഞാൻ പോയി കുമ്പസാരിക്കുമേ ...."

മിനിചേച്ചിയെ മനസ്സിൽ ധ്യാനിച്ചു കക്ഷത്തിരുന്ന
വിശ്വാസ പ്രമേയവും നിവർത്തി ബേബിച്ചായന്റെ സന്നിധാനത്തു നിന്നും ഇറങ്ങി.

മനസ്സിൽ പാട്ടു മൂളി
ഇവിടമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകൾക്കഭയസ്ഥാനം ...
TK

No comments: