മധു ചോദിക്കുന്നു
മഴ നനഞ്ഞപ്പോ എല്ലാരും തണുത്തു മരവിക്കുന്നുണ്ടോ?എന്റെ വീടിലും ഇതേ തണുപ്പായിരുന്നു. ഞങ്ങൾക്കു വേണ്ടി ചിലവാക്കിയ കോടികളിൽ ആരും ഒരു കോടി പോലും പുതയ്ക്കാൻ തന്നില്ല. എന്റെ വീട്ടിൽ എന്നും ഈ പ്രളയം വന്നിരുന്നു. അതുകൊണ്ടാണ് ഞാൻ പ്രളയത്തെ ഭയപ്പെടാതിരുന്നത്.
എല്ലാർക്കും വിശക്കുന്നുണ്ടോ ഇപ്പോ ? എനിക്കും ഇതേ വിശപ്പായിരുന്നു. ആകാശത്തുനിന്നും ഒരു പൊതി ചോറ്പോലും ആരും എറിഞ്ഞുതന്നില്ല. ഒരു നുള്ള് അരിക്കുവേണ്ടിയാണ് ഞാൻ കിലോമീറ്റർ നടന്നു ശീലിച്ചത്. അതുകൊണ്ടാണ് ദൂരം അളവുകോലായി എന്റെ മുന്നിൽ ഇല്ലാതിരുന്നതു.
എല്ലാർക്കും ഇരുട്ടിന്റെ അസ്വസ്ഥത ഉണ്ടോ? എന്റെവീട്ടിൽ എന്നും ഈ ഇരുട്ടായിരുന്നു. ഒരു മെഴുകുതിരി കാലുപോലും ആരും എനിക്ക് നേരെ വെച്ച് നീട്ടിയില്ല. അതുകൊണ്ടാണ് ഇരുട്ടിനെ എനിക്ക് പേടിയില്ലാതിരുന്നത്.
എല്ലാർക്കും വെള്ളത്തിലൂടെ ഒഴുകിവന്ന പാമ്പിനെയും പഴുതാരയെയും പേടി ഉണ്ടോ?
ഇതിനേക്കാൾ ഭയക്കേണ്ടവരായിരുന്നു എന്റെ അയൽക്കാരും കൂട്ടുകാരും. പക്ഷെ അവരോടൊന്നും എനിക്ക് പേടി തോന്നിയില്ല. കാരണം അവരെന്റെ പ്രകൃതി തന്ന സംരക്ഷകരായിരുന്നു.
എല്ലാർക്കും ആളൊഴിഞ്ഞ നിശബ്ദതയുടെ ഭീകരത മനസ്സിൽ മരവിപ്പായി നിൽക്കുന്നുവോ?
ഈ ശബ്ദമില്ലായ്മയാണ് എന്നും എന്റെ ചുറ്റും ഉണ്ടായിരുന്നിട്ടും എന്നെ മരവിപ്പിക്കാതെ പിടിച്ചു നിർത്തിയത്.
പരിഹാരം അകലെയാണ് ..
നമ്മൾ ആർക്കും കൈഎത്തിപിടിക്കാൻ പറ്റുന്ന ദൂരത്തല്ല. അതുകൊണ്ടാണ് എന്റെ തലതൊട്ടപ്പന്മാർ സൂര്യനെയും ചന്ദ്രനെയും കാറ്റിനെയും തീയ്യെയും വണങ്ങി ശീലിച്ചത്. അവർക്കു മീതെ നീ തന്നെയാണ് കല്ലിൽ കൊത്തിയെടുത്ത ദൈവങ്ങളെ ഇരുത്തി കോടികൾ കൊള്ളയടിക്കുന്നതു.
ഇനിയെങ്കിലും നീ പഴയതിലോട്ടു പോയി കയ്യെടുത്തു തൊഴുതു തുടങ്ങു.
അല്ലെങ്കിൽ പ്രകൃതി ചിലപ്പോൾ ആ പഴയതിൽ നിന്നും തുടങ്ങും. അവൾക്കു നിമിഷ നേരം മതി എല്ലാം മാച്ചുകളഞ്ഞു പുതിയത് എഴുതാൻ. നിമിഷം എന്ന് പറഞ്ഞാൽ അത് തന്നെ , കണ്ണടച്ച് തുറക്കുന്ന സമയം.
TK
മഴ നനഞ്ഞപ്പോ എല്ലാരും തണുത്തു മരവിക്കുന്നുണ്ടോ?എന്റെ വീടിലും ഇതേ തണുപ്പായിരുന്നു. ഞങ്ങൾക്കു വേണ്ടി ചിലവാക്കിയ കോടികളിൽ ആരും ഒരു കോടി പോലും പുതയ്ക്കാൻ തന്നില്ല. എന്റെ വീട്ടിൽ എന്നും ഈ പ്രളയം വന്നിരുന്നു. അതുകൊണ്ടാണ് ഞാൻ പ്രളയത്തെ ഭയപ്പെടാതിരുന്നത്.
എല്ലാർക്കും വിശക്കുന്നുണ്ടോ ഇപ്പോ ? എനിക്കും ഇതേ വിശപ്പായിരുന്നു. ആകാശത്തുനിന്നും ഒരു പൊതി ചോറ്പോലും ആരും എറിഞ്ഞുതന്നില്ല. ഒരു നുള്ള് അരിക്കുവേണ്ടിയാണ് ഞാൻ കിലോമീറ്റർ നടന്നു ശീലിച്ചത്. അതുകൊണ്ടാണ് ദൂരം അളവുകോലായി എന്റെ മുന്നിൽ ഇല്ലാതിരുന്നതു.
എല്ലാർക്കും ഇരുട്ടിന്റെ അസ്വസ്ഥത ഉണ്ടോ? എന്റെവീട്ടിൽ എന്നും ഈ ഇരുട്ടായിരുന്നു. ഒരു മെഴുകുതിരി കാലുപോലും ആരും എനിക്ക് നേരെ വെച്ച് നീട്ടിയില്ല. അതുകൊണ്ടാണ് ഇരുട്ടിനെ എനിക്ക് പേടിയില്ലാതിരുന്നത്.
എല്ലാർക്കും വെള്ളത്തിലൂടെ ഒഴുകിവന്ന പാമ്പിനെയും പഴുതാരയെയും പേടി ഉണ്ടോ?
ഇതിനേക്കാൾ ഭയക്കേണ്ടവരായിരുന്നു എന്റെ അയൽക്കാരും കൂട്ടുകാരും. പക്ഷെ അവരോടൊന്നും എനിക്ക് പേടി തോന്നിയില്ല. കാരണം അവരെന്റെ പ്രകൃതി തന്ന സംരക്ഷകരായിരുന്നു.
എല്ലാർക്കും ആളൊഴിഞ്ഞ നിശബ്ദതയുടെ ഭീകരത മനസ്സിൽ മരവിപ്പായി നിൽക്കുന്നുവോ?
ഈ ശബ്ദമില്ലായ്മയാണ് എന്നും എന്റെ ചുറ്റും ഉണ്ടായിരുന്നിട്ടും എന്നെ മരവിപ്പിക്കാതെ പിടിച്ചു നിർത്തിയത്.
പരിഹാരം അകലെയാണ് ..
നമ്മൾ ആർക്കും കൈഎത്തിപിടിക്കാൻ പറ്റുന്ന ദൂരത്തല്ല. അതുകൊണ്ടാണ് എന്റെ തലതൊട്ടപ്പന്മാർ സൂര്യനെയും ചന്ദ്രനെയും കാറ്റിനെയും തീയ്യെയും വണങ്ങി ശീലിച്ചത്. അവർക്കു മീതെ നീ തന്നെയാണ് കല്ലിൽ കൊത്തിയെടുത്ത ദൈവങ്ങളെ ഇരുത്തി കോടികൾ കൊള്ളയടിക്കുന്നതു.
ഇനിയെങ്കിലും നീ പഴയതിലോട്ടു പോയി കയ്യെടുത്തു തൊഴുതു തുടങ്ങു.
അല്ലെങ്കിൽ പ്രകൃതി ചിലപ്പോൾ ആ പഴയതിൽ നിന്നും തുടങ്ങും. അവൾക്കു നിമിഷ നേരം മതി എല്ലാം മാച്ചുകളഞ്ഞു പുതിയത് എഴുതാൻ. നിമിഷം എന്ന് പറഞ്ഞാൽ അത് തന്നെ , കണ്ണടച്ച് തുറക്കുന്ന സമയം.
TK
No comments:
Post a Comment